നാലാമത് രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Thiruvananthapuram

എം കെ ഷെജിന്‍

തിരുവനന്തപുരം: നാലാമത് രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ് നാരായണ്‍ജിയുടെ സ്മരണ നിലനിര്‍ത്തുന്നതിലേക്കായി ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍. ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ലോക ടെലിവിഷന്‍ ദിനമായ നവംബര്‍ 21 ന് പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.

ദൃശ്യ മാധ്യമ വാര്‍ത്താ വിഭാഗം,സിനിമ സീരിയല്‍ വിഭാഗം, വെബ്‌സീരീസ്, ഷോര്‍ട്ട് ഫിലിം വിഭാഗങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് മുന്‍ മന്ത്രിയും,ഗാനരചയിതാവുമായ പന്തളം സുധാകരന്‍ ജൂറി ചെയര്‍മാനായ ഒമ്പതംഗ ജൂറി കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
സിനിമാ സീരിയല്‍ ദൃശ്യ പത്ര മാധ്യമ രംഗത്ത് വിവിധ മേഖലകളില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ അസിം കോട്ടൂര്‍, സിനിമ സീരിയല്‍ രംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജീജാ സുരേന്ദ്രന്‍,
ടെലിവിഷന്‍ സിനിമ രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് നടി അഞ്ചു അരവിന്ദ് എന്നിവരെ ആദരിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. ജി സ്റ്റീഫന്‍ എം.എല്‍.എ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പാളയം രാജന്‍, കരമന അജിത്ത്, ചെയര്‍മാന്‍ മുഹമ്മദ് ആസിഫ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

അവാര്‍ഡ് ജേതാക്കള്‍: ബി ആര്‍ ചോപ്ര പുരസ്‌കാരം: ഗോകുലം ഗോപാലന്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ഗോകുലം ഗ്രൂപ്പ്, രാമാനന്ദ് സാഗര്‍ പുരസ്‌കാരം: സന്തോഷ് നായര്‍ സീ കേരളം, കേരള ഹെഡ്, വാര്‍ത്താ ചാനലുകളിലെ സമഗ്ര സംഭാവന: അനില്‍ അയിരൂര്‍ പ്രസിഡന്റ്, റിപ്പോര്‍ട്ടര്‍ നെറ്റ് വര്‍ക്ക്.

സിനിമ വിഭാഗം: മികച്ച നടന്‍: തമ്പി ആന്റണി, സിനിമ ഹെഡ് മാസ്റ്റര്‍, മികച്ച സംവിധായകന്‍: ഈസ്റ്റ് കോസ്റ്റ് വിജയന്‍, സിനിമ കള്ളനും ഭഗവതിയും. മികച്ച പുതുമുഖ നായിക: അനുശ്രീ നായര്‍. മികച്ച കലാമൂല്യമുള്ള സിനിമ, നിര്‍മ്മാതാവ്: രാജി എ ആര്‍, സിനിമ: തിറയാട്ടം, മികച്ച സംവിധായകന്‍ (ജൂറി പുരസ്‌കാരം): ഡോ. ജെസ്സി കുത്തനുര്‍. സിനിമ നീതി, മികച്ച പ്രൊജക്റ്റ് ഡിസൈനര്‍: എന്‍ എം ബാദുഷ. മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയുടെ നിര്‍മ്മാതാവ് : ശ്രീലാല്‍ ദേവരാജ്, ചിത്രം : ഹെഡ് മാസ്റ്റര്‍. മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയുടെ സംവിധായകന്‍ : രാജീവ് നാഥ്, ചിത്രം : ഹെഡ് മാസ്റ്റര്‍. മികച്ച ബാലതാരം: ദേവനന്ദ. ചിത്രം : കണ്ണൂര്‍ സ്‌ക്വാഡ്. മികച്ച ക്യാമറാമാന്‍ : സജീം പൂവച്ചല്‍, സിനിമ : വെറി. മികച്ച പുതുമുഖ സംവിധായകന്‍ : വിജയ് ചമ്പത്ത് ചിത്രം : ഫെബ്രുവരി 14
പുതുമുഖ നടന്‍ (സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം) : നുഫൈസ് റഹുമാന്‍ (രുദ്ര), ചിത്രം : കൊണ്ടോട്ടി പൂരം, മികച്ച സ്വഭാവ നടി : അമല ഗിരീഷ് ചിത്രം : ഫെബ്രുവരി 14. മികച്ച നവാഗത നടന്‍ ജിജോ ഗോപി, ചിത്രം : തിറയാട്ടം. മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നായിക : കുമാരി രമ്യ രമേഷ്, സിനിമ : നീതി. മികച്ച പി ആര്‍ ഒ : എം കെ ഷെജിന്‍ ( വിവിധ ചിത്രങ്ങള്‍) മികച്ച ഗായിക : മാതംഗി അജിത് കുമാര്‍,
ചിത്രം : ഫെബ്രുവരി 14. മികച്ച പുതുമുഖ ഗായകന്‍ : ഡോക്ടര്‍ കെ പി നന്ദകുമാര്‍, ചിത്രം : ഫെബ്രുവരി 14. മികച്ച ഗാനരചയിതാവ് : ലിയോണ്‍ സൈമണ്‍, ചിത്രം : ഫെബ്രുവരി 14. മികച്ച വസ്ത്രാലങ്കാരം : ദേവന്‍ കുമാരപുരം. ചിത്രം : ഫെബ്രുവരി 14. എന്നിവരാണ് ഈ വര്‍ഷത്തെ സിനിമാ അവാര്‍ഡുകള്‍ നേടിയത്.