തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; അഞ്ചുപേര്‍ക്ക് കുത്തേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടി. അഞ്ചുപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. കടയ്ക്കാവൂര്‍ വിളയില്‍മൂലയിലാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. ്ര

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യപ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പവന്‍ പ്രകാശ് എന്നയാളുടെ സുഹ്യത്തുക്കളാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് നാടിനെയാകെ ഭീതിയിലാക്കി മൂന്നംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണമുണ്ടായത്.

പ്രതികളുടെ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്നത് അന്വേഷണത്തിന് തിരിച്ചടിയാണ്. കസ്റ്റഡിയിലുളളവരില്‍ നിന്നും പ്രതികളുടെ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.