ജിയോ ബേബിയുടെ ആഹ്വാനം, ഭിന്ന ലൈംഗീക വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാടില്‍ മാറ്റം വേണം

Thiruvananthapuram

തിരുവനന്തപുരം: ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാ?ഗമായുള്ള മീറ്റ് ദ ഡയറക്ടറില്‍ അദ്ദേഹം പറഞ്ഞു . സമാന പ്രമേയത്തില്‍ ജിയോ തയ്യാറാക്കിയ ‘കാതല്‍ ദ കോര്‍ ‘ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട് ചില ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

സിനിമയെ സാംസ്‌കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയന്‍ നിര്‍മ്മാതാവ് ഇനാന്‍ ഷാ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേഖലയിലുള്ളവരുമായി പ്രവര്‍ത്തിച്ചതിലൂടെ തന്റെ രാജ്യമായ ഇറാന്റെ സാംസ്‌കാരിക പൈതൃകം അതിര്‍ത്തികള്‍ക്കതീതമായി ഉയര്‍ത്തിക്കാണിക്കാനായതായി അദ്ദേഹം പറഞ്ഞു. മുഖ്യധാര ചിത്രങ്ങള്‍ക്ക് മെക്‌സിക്കന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് മെക്‌സിക്കന്‍ സംവിധായകന്‍ ഡീഗോ ഡെല്‍ റിയോയും പറഞ്ഞു.

സംവിധായകന്‍ ഫാസില്‍ റസാഖ്, റിനോഷന്‍ എന്നിവരും പങ്കെടുത്തു. എ. മീര സാഹിബ് മോഡറേറ്ററായിരുന്നു.