(എൻ . കെ അലി, മെക്ക സംസ്ഥാന സെക്രട്ടറി 94478 17933, 7012963085)
ഇടത് പക്ഷത്ത് നിലയുറപ്പിച്ചെന്ന വ്യാജേന സി പി എമ്മിനെയും മുഖ്യമന്ത്രിയെയും വഞ്ചിക്കുന്ന ഇരട്ട മുഖമുള്ള തന്ത്ര ശാലിയാണ് വെള്ളാപ്പള്ളി നടേശൻ. സ്വന്തം സമുദായത്തെയും അനുയായികളെയും സംഘ്പരിവാർ പാളയത്തിലെത്തിച്ച് സ്വന്തം കാര്യം നേടുന്ന സമുദായ നേതാവ് മുസ്ലിം സമൂഹത്തെ നിരന്തരം അവഹേളിക്കുന്ന വർഗീയ വിഷമാണ് സദാ സമയവും ചീറ്റുന്നത്. ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥി മുസ്ലിം ആയതിനാൽ ഇടതുപക്ഷ വോട്ടുകൾ വരെ സംഘ്പരിവാറിന് വില്പന നടത്തി മകന് കേന്ദ്രമന്ത്രി സ്ഥാനത്തിനായി വിലപേശുന്നു. കോട്ടയത്ത് ഇടതുപക്ഷത്തെ മൊത്തത്തിലും മന്ത്രി വാസവനെയും കേരള കോൺഗ്രസ് എംനെയും വഞ്ചിച്ച് മകന് വോട്ടു പിടിച്ചു. ഇതെല്ലാം തിരിച്ചറിഞ്ഞ പൊതു സമൂഹത്തിൻ്റെ മുന്നിൽ നല്ലപിള്ള ചമയുന്നതിനുള്ള വെള്ളാപ്പള്ളിയുടെ കുതന്ത്രമാണ് മുസ്ലിം പ്രീണനാരോപണം.
ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ കാലത്ത് വെള്ളാപ്പള്ളിക്കും മുന്നാക്ക വിഭാഗങ്ങൾക്കും പതിച്ചു നൽകിയ ഏക്കർ കണക്കിന് സർക്കാർ ഭൂമിയുടേയും പാട്ട കുടിശിഖ ഒഴിവാക്കിയും നാമമാത്ര തുക പാട്ടമായി നിശ്ചയിച്ചും നലകിയവയിൽ മുസ്ലിം സമൂഹത്തിന് ഒന്നും നൽകാതെ ചതിക്കുകയാണ് ചെയ്തത്. എയ്ഡഡ് കോളേജുകളും സ്ഥാപനങ്ങളും അനുവദിക്കില്ല എന്ന സർക്കാർ നയത്തിൻ്റെ പേരിൽ മലബാറിൽ പ്ലസ്ടു സ്കൂൾ പോലും അനുവദിക്കാൻ കഴിഞ്ഞ ഏഴു വർഷവും അർഹത നിഷേധിച്ച പ്പോൾ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ മാത്രം രണ്ടു എയ്ഡഡ് കോളജ് മൂന്നാക്ക ഹിന്ദു സംഘടനകൾക്ക് അനുവദിച്ചത് ഒന്നാം പിണറായി സർക്കാരാണ്.
വഖഫ് ബോർഡ് വഴി പാവപ്പെട്ട അവശരായ അറുപത് കഴിഞ്ഞ പണ്ഡിതന്മാർക്ക് നൽകുന്ന നാമമാത്രമായ ധനസഹായത്തിന് പോലും ഫണ്ട് അനുവദിക്കാതെ, കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ സ്വകാര്യ ക്ഷേത്രത്തിന് സാംസ്കാരിക വകുപ്പ് അനുവദിച്ച മൂന്നര കോടി രൂപ മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാർ ചേർന്നാണ് മുതലാളിയുടെ പക്കലെത്തിച്ചത്.
സച്ചാർ – പാലൊളി ശുപാർശകൾ പ്രകാരം മുസ്ലിംകൾക്ക് മാത്രമായി അനുവദിച്ച സ്കോളർഷിപ്പുകൾ അനർഹരായ മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിന് നല്കി പ്രീണിപ്പിച്ച സർക്കാരാണിത്. വർഷങ്ങളായി അംഗീകാരം ലഭിക്കാതിരുന്ന ആയിരത്തോളം കോളേജ് അധ്യാപക നിയമന ത്തിൻ്റെ അംഗീകാരം ലഭ്യമാക്കി ആയിരക്കണക്കിന് കോടി രൂപ കോഴപ്പണം ലഭിച്ചതും വെള്ളാപ്പള്ളിക്കും മുന്നാക്ക സവർണ വിഭാഗങ്ങൾക്കുമാണ്.
ഉദ്യോഗ നിയമനങ്ങളിലും ഉന്നത വിദ്യാഭ്യാസരംഗത്തും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗമായ മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയും കുതിര കയറ്റവും വെള്ളാപ്പള്ളി അവസാനിപ്പിക്കണം. ഭിന്ന ശേഷി സംവരണത്തിൻ്റെ പേരിൽ മുസ്ലിം ഓബീ സി ക്കുള്ള 26 ഉം 76ഉം ടേൺ അടിമറിക്കാനുള്ള നാലര വർഷമായുള്ള മുസ്ലിം വിരുദ്ധ സർക്കാർ ഉത്തരവുകൾ, എൻ.സി.എ നിയമന ചട്ടലംഘനം മൂലം മുസ്ലിംകൾക്ക് നഷ്ടപ്പെട്ട ആയിരത്തോളം വിവിധ തസ്തികകൾ എന്നിവയുടെ കാര്യത്തിലും ഒന്നും രണ്ടും പിണറായി സർക്കാർ നാളിതു വരെയും അനുകൂല തീരുമാനമെടുത്തിട്ടില്ല.
ശത്രു വിൻ്റെ ശത്രുവിനെ മിത്രമാക്കി സംഘ്പരിവാർ പാളയത്തിലെത്തിച്ച് പിതാവിനും പുത്രനും കേന്ദ്ര-കേരള ഭരണത്തെ താലോലിച്ച് മുതലാളിയുടെ സ്വന്തം കച്ചവടത്തിൽ നേട്ടമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ മുസ്ലിംകളുടെ മുതുകത്ത് കയറി മുറവിളി കൂട്ടുന്നത് ഉടൻ അവസാനിപ്പിക്കാൻ വെള്ളാപ്പള്ളി തയ്യാറാവണം. ഇത്തരം വർഗീയ വംശീയ അധി ക്ഷേപങ്ങളും ആരോപണങ്ങളും പീഡിപ്പിക്കലും ഉടൻ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ഇടതു വലത് പക്ഷത്തുള്ള മുസ്ലിം വിരുദ്ധ പിന്നാക്ക വിരുദ്ധ നേതാക്കളും രാഷ്ട്രീയ യജമാന ന്മാരും മുസ്ലിം സമൂഹത്തിൻ്റെ പിന്തുണക്കും വോട്ടിനും വേണ്ടി വരും നാളുകളിൽ തപസ്സിരിക്കേണ്ടി വരുമെന്നും ഓർമ്മിപ്പിക്കുന്നു