തിരുവനന്തപുരം: സര്‍ക്കസ് കഥകള്‍ക്ക് മലയാള നോവല്‍ ചെറുകഥാ സാഹിത്യത്തില്‍ പ്രാമുഖ്യം നേടിക്കൊടുത്ത ശ്രീധരന്‍ ചമ്പാട് അന്തരിച്ചു. 86 വയസായിരുന്നു. കണ്ണൂർ പാട്യം പത്തായകുന്നിലെ വസതിയിൽ ആയിരുന്നു അന്ത്യം.
ഭാര്യ വത്സല. രോഷ്ണി, രോഷന്‍, രോഹിത്, രോഹിന എന്നിവർ മക്കളാണ്.
മേള സിനിമയുടെ കഥ എഴുതിയത് ഇദ്ദേഹമാണ്. ജി അരവിന്ദന്റെ തമ്പിലും , ടി വി ചന്ദ്രന്റെ ഭൂമി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
ചമ്പാട്ടെ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനായ ശ്രീധരന്‍ ചമ്പാട് കുന്നുമ്മല്‍ എല്‍.പി. സ്‌കൂൾ, കോഴിക്കോട് ദേവഗിരി കോളേജി ലുമായിരുന്നു വിദ്യാഭ്യാസം.
സര്‍ക്കസ് ലോകം എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു.
സര്‍ക്കസ് പ്രമേയമായുള്ള നിരവധി സിനിമകളിൽ തിരക്കഥാകാരനും സഹായിയും അഭിനേതാവായുമൊക്കെ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.
നോവലും ജീവചരിത്രങ്ങളും ലേഖനങ്ങളുമൊക്കെയായി 20ഓളം പുസ്തകങ്ങളും 100ലേറെ കഥകളും പ്രസിദ്ധീകരിച്ചു. സിനിമയിലും പത്രപ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമായിരുന്നു.
കുമ്മാട്ടി, ആരവം, അപൂര്‍വ സഹോദരങ്ങള്‍, ജോക്കര്‍, ഭൂമിമലയാളം എന്നീ സിനിമകൾക്ക് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നൽകിയിട്ടുണ്ട്.
അഞ്ചു വര്‍ഷത്തോളം കൗമുദി ന്യൂസ് സര്‍വീസില്‍ ലേഖകനായും പടയണി വാരിക ചീഫ് എഡിറ്റര്‍,പടയണി ന്യൂസ് എഡിറ്റര്‍, ജഗന്നാഥം മാസിക എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ദൂരദര്‍ശനു വേണ്ടി സര്‍ക്കസ് എന്ന ഡോക്യുമെന്ററിക്ക് സ്‌ക്രിപ്റ്റും ജെമിനി സര്‍ക്കസിനു വേണ്ടി പരസ്യചിത്രവും ഒരുക്കിയിരുന്നു.
“സര്‍ക്കസിന്റെ ലോകം”(ആല്‍ബം ഓഫ് ബിഗ് ടോപ്‌സ്), അന്തരം എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്