വർഗീയത വളർത്തുന്ന നിലപാടുകളിൽ നിന്നും സി പി എം പിൻമാറണം: കെ ജലീൽ സഖാഫി

Kozhikode

കോഴിക്കോട് : കേരളത്തിന്റെ മതസൗഹാർദം തകർക്കാൻ വർഗീയത വളർത്തുന്ന നിലപാടുകളിൽ നിന്നും സിപിഎം പിന്മാറണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ ജലീൽ സഖാഫി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ കോലാഹളം സൃഷ്ടിച്ച കാഫിർ സ്‌ക്രീൻ ഷോർട്ട് പ്രയോഗത്തിലൂടെ ജനങ്ങളുടെ ഇടയിൽ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടി വർഗീയത കളിച്ച സി പി എം ന്റെ കപട മുഖം ജനം തിരിച്ചറിയണം.

കേരളത്തിൽ തന്നെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇല്ലാത്ത വർഗീയ ചേരിതിരിവാണ് സിപിഎമ്മും അതിന്റെ ഇടത് സൈബർ പോരാളികളും ചേർന്ന് വടകരയിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തിയത്. ടി പി വധകേസിൽ വിവാദമായ മതസ്പർദ ഉണ്ടാക്കിയ മാഷാ അള്ളാ സ്റ്റിക്കറിന് പുറകെ കാസർകോട് തളങ്കരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വർഗീയ ചുവയുള്ള വിവാദ വീഡിയോ ക്രിയേറ്റ് ചെയ്തു കൊണ്ടും വടകരയിലെ കാഫിർ സ്ക്രീൻ ഷോർട്ട് പ്രയോഗത്തിലൂടെയും സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കുവാനുള്ള സിപിഎമ്മിന്റെ കുലിശീത ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇത്തരം രാഷ്ട്രീയ ലാഭത്തിന് വേണ്ടി വർഗീയത വളർത്തുന്ന നിലപാടുകളിൽ നിന്നും സിപിഎം പിന്മാറണമെന്ന്, സംഭവിച്ച വീഴ്ച്ചകൾ ഏറ്റുപറഞ്ഞ് തിരുത്തണമെന്നും ജലീൽ സഖാഫി ആവശ്യപ്പെട്ടു.