ജോലി ചെയ്ത കാലയളവിൽ അധ്യാപകർക്ക് ശമ്പളം നൽകാത്തത് മനുഷ്യാവകാശ ലംഘനം: കെ.എ.ടി.എ

Kozhikode

കോഴിക്കോട്: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ 2016 മുതൽ നിയമിതരായ അധ്യാപകർക്ക് 2021 ലെ സർവീസ് മാത്രം പരിഗണിച്ച് 5 വർഷത്തെ ശമ്പളം തടഞ്ഞുവെച്ച സർക്കാരിൻറെ നീതി നിഷേധത്തിനെതിരെയും ഭിന്നശേഷി നിയമനത്തിന്റെ പേരിൽ നിലവിൽ ഉള്ള തസ്തികകളിൽനിയമിതരായ 16,000 -ൽ പരം അധ്യാപകർക്ക് നിയമനനാംഗീകാരം നൽകാത്തതിനെതിരെയും കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപക പ്രതിനിധികൾ കണ്ണൂർ ഡിഡിഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

2016 മുതൽ പി എസ് സി മുഖാന്തിരം നിയമിതരായ അധ്യാപകർക്ക് നാളിതുവരെ യാതൊരു മുടക്കവും കൂടാതെ സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിപ്പോന്നിരുന്നു. എന്നാൽ 5000 ത്തോളം വരുന്ന അതേ ഗണത്തിൽപ്പെട്ട എയ്ഡഡ് സ്കൂൾ അധ്യാപകരുടെ 2016 മുതൽ 2021 വരെയുള്ള കാലയളവ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്നത് ഒരു തൊഴിലാളി സൗഹൃദ സർക്കാരിന് ഈ രീതിഭൂഷണമല്ല എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.എ.ഡി. മുസ്തഫ സംസാരിച്ചു. ആർ.എസ്.പി. കേന്ദ്ര കമ്മറ്റിഅംഗം ഇല്ലിക്കൽ അഗസ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള എയ്ഡ് ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വിഇന്ദുലാൽ സ്വാഗതംപറഞ്ഞു. വിമോഹനൻ, സമര കോർഡിനേറ്റർ ഷജീർ ഖാൻ വയ്യാനം, റഷീദ് പുളിയഞ്ചേരി, ഹബീബ് തങ്ങൾ, അഷ്റഫ് ടി, അബുബക്കർ സിദ്ദീഖ് സി.കെ, എന്നിവർ പ്രസംഗിച്ചു. കെ വി ശ്രീജിത്ത് നന്ദി പറഞ്ഞു.