ധ്രുവീകരണ രാഷ്ട്രീയ തന്ത്രം ക്രൈസ്തവ സഭകള്‍ തിരിച്ചറിയണം: കെ എന്‍ എം വയനാട്

Wayanad

കല്പറ്റ: ധ്രുവീകരണ രാഷ്ട്രീയ തന്ത്രം മെനഞ്ഞെടുക്കുന്ന സംഘപരിവാറിന്റെ ഉപകരണമായി ക്രൈസ്തവ സഭകള്‍ മാറരുതെന്നും മുപ്പത് വെള്ളി കാശിന് വേണ്ടി യേശുവിനെ ഒറ്റുകൊടുത്ത ജൂദാസിന്റെ പിന്‍ഗാമികളാവാന്‍ മത്സരിക്കുന്നത് രാജ്യത്തിന്നും ന്യൂനപക്ഷങ്ങൾക്കും അപകടമാണെന്നും കെ എന്‍ എം വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചില സാമുദായിക നേതാക്കന്മാര്‍ നിര്‍വഹിക്കുന്ന വര്‍ഗീയ ചൂത്കളിയിലെ ചാണക്യ സൂത്രം മതേതര കേരളം തിരിച്ചറിഞ്ഞു വർഗീയ വിഷം ചീറ്റുന്ന വരെ ഒറ്റപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു.

കെ പി യൂസഫ് ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു. പി പോക്കര്‍ ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു, സയ്യിദ് അലി സ്വലാഹി സ്വാഗതം പറഞ്ഞു, സി കെ ഉമ്മര്‍ പിണങ്ങോട്, അബൂട്ടി മാഷ് വെള്ളമുണ്ട, സി കെ അസീസ്, നജീബ് കാരാടന്‍, അമ്മദ് സാഹിബ് കാഞ്ഞായി, അബ്ദുല്‍ബാരി മുട്ടില്‍, റഹ്മത്ത് പിണങ്ങോട്, സജിന കല്‍പ്പറ്റ, അഷ്‌റഫ്, സലാം മാസ്റ്റര്‍ മേപ്പാടി, ബഷീര്‍ കോറോം, ജംഷീദ് മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഹുസൈന്‍ മൗലവി കണിയാമ്പറ്റ നന്ദി പറഞ്ഞു.