മതങ്ങള്‍ പഠിപ്പിക്കുന്നത് സ്നേഹവും സമാധാനവും ആണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പാതകളില്‍ നിന്നും െല്ലാവരും വിട്ടുനില്‍ക്കണമെന്നും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജലീല്‍ മാമാങ്കര. ഫേസ് ബുക്കിലൂടെയാണ് സമാധാനത്തിന്‍റെ പാത പിന്തുടരാന്‍ അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തത്.
വിരോധങ്ങളും, വെറുപ്പിൻ്റെ സംസാരകളും, വിവരമില്ലാത്തവരുടെ സോഷ്യൽ മീഡിയ കമൻ്റുകളും, അപര വിദ്വഷ പ്രസംഗങ്ങളും കേരളത്തിൻ്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടിച്ച് കൊണ്ടിരിക്കുകയാണ്.
മതത്തിൻ്റെ വളർച്ചക്കും , വിശ്വാസ സംഹിതയുടെ നിലനിൽപ്പിനും
വിരോധങ്ങളും ,വെറുപ്പുകളും വിദ്വേഷവും പടർത്താൻ മതഗ്രന്ഥങ്ങളും മതകീയ അധ്യാപനങ്ങളും പഠിപ്പിക്കുന്നില്ല എന്ന് മതപുരോഹിതൻമാരോടും, എല്ലാ നേതാക്കൻമാരോടും മതവിശ്വാസികളോടും സ്നേഹത്തോടെ
പറയട്ടെ.
നൻമയും തിൻമയും സമമാവുകയില്ല ഏറ്റവും നല്ലത് കൊണ്ട് നീ തിൻമയെ പ്രതിരോധിക്കുക അപ്പോൾ നിൻ്റെ ശത്രുപോലും നിൻ്റെ ഉറ്റമിത്രമായി തീരും.
ക്ഷമ കൈകൊണ്ടവർക്കും മഹാഭാഗ്യം ലഭിച്ചവർക്കുമാണ് ഇതിനുള്ള അനുഗ്രഹം
ലഭിക്കുക. (വിശുദ്ധ ഖുർആൻ (41:34, 35)
ഒരു വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ശോകത്തിൽ (ദുഃഖത്തിൽ) നിന്നു് വാല്മീകി രചിച്ച ശ്ലോകമാണ് ലോകത്തിലെ
ആദ്യ ശ്ലോകമാണെന്ന് പറയപ്പെടുന്നു.
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
അരുതു് കാട്ടാളാ ക്രൗഞ്ചപ്പക്ഷികളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ടു് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടേ.
അത്യുന്നതങ്ങളിൽ
ദൈവത്തിന് മഹത്വം
ഭൂമിയിൽ സൻമനസ്സുള്ളവർക്ക്
സമാധാനം (മത്താ 2:14)
സമാധാനമാണ് ലോകത്തിലെ
ഏറ്റവും വലിയ സന്തോഷം
അത് നഷ്ട്ടപ്പെട്ടാൽ
സ്വസ്ഥമായി ഉറങ്ങാൻ വിദ്യ അഭ്യസിക്കാൻ
പഠനം നടത്താൻ, താമസിക്കാൻ , ജോലി ചെയ്യാൻ വരും തലമുറക്ക് സാധിക്കുകയില്ല
പൂർവ്വപിതാക്കൾ നമുക്ക് സമ്മാനിച്ച
സമാധാനവും, ശാന്തിയും നിറഞ്ഞ സ്വാതന്ത്ര്യത്തിൻ്റെ സൗഹൃദാന്തരീക്ഷം
വരും തലമുറക്ക് കെടാതെ കാത്ത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയും ഉത്തരവാദിത്വവുമാണെന്നും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ജലീൽ മാമാങ്കര ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.