വധുവിനെ വേണ്ട അമ്മയെ മതി; വിവാഹ ഒരുക്കങ്ങള്‍ക്കിടെ പ്രണയം മൂത്ത് വരനും വധുവിന്‍റെ അമ്മയും ഒളിച്ചോടി

Crime

ലക്‌നൗ: മകളുടെ വിവാഹത്തിനായി കണ്ടെത്തിയ വരനുമായി അമ്മ ഒളിച്ചോടി. വിവാഹത്തിനു ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വധുവായ പെണ്‍കുട്ടിയുടെ അമ്മ വരനോടൊപ്പം ഒളിച്ചോടിയത്. മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വര്‍ണാഭരണങ്ങളും പണവുമായാണ് അമ്മ പോയത്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.

ഷോപ്പിങിനെന്ന വ്യാജേന പുറത്ത് പോയ ഇവരെ രാത്രിയായിട്ടും കാണാതായതോടെയാണ് വരനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കരുതിവെച്ചിരുന്ന സ്വര്‍ണവും നഷ്ടപ്പെട്ടതാ.യും കണ്ടെത്തി.

വിവാഹ ഒരുക്കങ്ങള്‍ നടത്താനെന്ന വ്യാജേന വരന്‍ ഇടയ്ക്കിടെ വീട്ടില്‍ സന്ദര്‍ശകനായിരുന്നു. ഇതിനിടെ വരന്‍ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഫോണിലൂടെ അടുപ്പം വളരുകയും ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ആിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി.

ഏപ്രില്‍ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകള്‍ വിതരണം ചെയ്തിരുന്നു.