കൽപ്പറ്റ: നിയമാനുസൃതമായി മുസ്ലീങ്ങൾ നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുകൾ കയ്യടക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ തടഞ്ഞുകൊണ്ടും ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളുടെ മേൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് വിലക്കിയും ബുൾഡോസർ ഉപയോഗിച്ച് വാസസ്ഥലങ്ങൾ നശിപ്പിക്കാൻ സംസ്ഥാന സർക്കാറിന് അനുവാദമില്ലെന്ന് ഉത്തരവിറക്കിയും മദ്രസകൾ പൂട്ടുവാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുമുള്ള സുപ്രീംകോടതി വിധികൾ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്നും പരമോന്നത നീതിപീഠത്തിൽ മുസ്ലീങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും കെ. എൻ. എം മർക്കസുദ്ദഅ് വ വയനാട്ജില്ലാ സമിതി അഭിപ്രായപ്പെട്ടു .
ജില്ലാ പ്രസിഡണ്ട് എസ് അബ്ദുൾ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. അബ്ദുൽ ജലീൽ മദനി , അമീർ അൻസാരി , അബ്ദുസ്സലാം മുട്ടിൽ ,സലീം മേപ്പാടി, ഇല്യാസ് ബത്തേരി ,മുഫ്‌ലിഹ് കെ , ഷെറീന ടീച്ചർ എന്നിവർ പ്രസംഗിച്ചു