ഒറാക്കിളില്‍ സ്വപ്‌നജോലി സമ്പാദിച്ച് നബീൽ

Kozhikode

കോഴിക്കോട്: മലപ്പുറം സ്വദേശിയായ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ നബീല്‍ അസ്സൈന്‍ ഒറാക്കിളില്‍ ഉയര്‍ന്ന ജോലിനേടി. സീനിയര്‍ കണ്‍സല്‍ട്ടന്റ് (ജാവ ഡവലപ്പര്‍) എന്ന തസ്തികയാണ് നബീല്‍ നേടിയെടുത്ത്. തുടര്‍ച്ചയായ പരിശ്രമം, ശരിയായ പരിശീലനം എന്നിവയിലൂടെ ഒരാള്‍ക്ക് എങ്ങനെ കരിയര്‍ ലക്ഷ്യങ്ങള്‍ നേടാനാകും എന്നതിന് ഉദാഹരണമാണ് നബീലിന്റെ ഉയര്‍ച്ച. സ്‌കെയിലറില്‍ നിന്നുള്ള നൈപുണ്യ വികസനത്തിനു ശഷമാണ് 120 ശതമാനത്തിലധികം ശമ്പളവര്‍ധനയോടെ നബീല്‍ ഒറാക്കിളില്‍ സ്വപ്‌നതുല്യമായ ജോലി സ്വന്തമാക്കിയത്.

സൗദി അറേബ്യയില്‍ വളര്‍ന്ന നബീല്‍ അവിടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിലെത്തി കോഴിക്കോട് എന്‍ഐടിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. സൗദി അറേബ്യയില്‍ ചീഫ് അക്കൗണ്ടന്റായിരുന്ന നബീലിന്റെ പിതാവ് ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. മാതാവ് വീട്ടമ്മയാണ്. അഞ്ച് സഹോദരന്മാരില്‍ മൂത്തയാളായ നബീലാണ് കുടുംബത്തില്‍ ആദ്യമായി എഞ്ചിനീയറിംഗ് പഠിക്കുന്നത്.

കോളേജ് പഠനകാലത്ത് പ്രോഗ്രാമിംഗില്‍ വളരെ കുറച്ചു അറിവ് മാത്രമേ നബീലിനുണ്ടായിരുന്നുള്ളൂ. അവസാന വര്‍ഷത്തിലാണ് സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് മേഖലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. കാമ്പസ് പ്ലേസ്‌മെന്റിലൂടെ ഒരു പ്രമുഖ ഐടി സേവന കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും ടെക് മേഖലയില്‍ വളരാന്‍ കോഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത നബീല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ നൈപുണ്യത്തിനായി സ്‌കെയിലറില്‍ ചേര്‍ന്നു. അവിടെ നിന്നും സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് ജോലിയ്ക്കായുള്ള അടിത്തറ നേടി.

ഡാറ്റാ സ്ട്രക്ചറുകള്‍, അല്‍ഗോരിതങ്ങള്‍, സിസ്റ്റം ഡിസൈന്‍ എന്നിവയില്‍ നബീലിന് മികച്ച അടിത്തറ ലഭിച്ചു. ഈ വിഷയങ്ങളില്‍ ചിലത് സ്വയം പഠിക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും സ്‌കെലറിലെ ചിട്ടയായ പഠനരീതി വലിയ വ്യത്യാസം ഉണ്ടാക്കി. പതിവായ പ്രാക്ടീസ് സെഷനുകളും മോക്ക് ഇന്റര്‍വ്യൂകളും സ്ഥിരതയോടെ മെച്ചപ്പെടാന്‍ സഹായിച്ചു. മെന്റര്‍മാരുടെയും സ്‌കെയിലര്‍ ടീമിന്റെയും പിന്തുണയോടെ പ്രശ്‌നങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ സമയപരിധിക്കുള്ളില്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നബീലിന് തന്റെ പുരോഗതി വ്യക്തമായി മനസിലാക്കാന്‍ സാധിച്ചു. മോക്ക് ഇന്റര്‍വ്യൂ സ്‌കോറുകള്‍ മെച്ചപ്പെട്ടു, ജോലിയ്ക്കായുള്ള അഭിമുഖങ്ങളില്‍ പലതും വിജയകരമായി ക്ലിയര്‍ ചെയ്യുകയും ചെയ്തു. പഠനത്തിനുള്ള അവസരങ്ങളും മൊത്തത്തിലുള്ള ശമ്പള പാക്കേജും പരിഗണിച്ചപ്പോള്‍ ഒറാക്കിളില്‍ നിന്നാണ് മികച്ച ഓഫര്‍ ലഭിച്ചത്. നബീലിന് വെറുമൊരു ജോലി മാറ്റത്തേക്കാളുമുപരി ചിട്ടയായി വളര്‍ത്തിയെടുത്ത കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ജോലി മാറ്റം തന്നെയായിരുന്നു ഇത്.

ഒരു മികച്ച കമ്പനിയിലും കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയിലും ഉയര്‍ന്ന ശമ്പള പാക്കേജ് ലഭിക്കാന്‍ ബോധപൂര്‍വ്വം എടുത്ത തീരുമാനമായിരുന്നു നൈപുണ്യ വികസനം എന്ന് നബീല്‍ പറഞ്ഞു. ഇതില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും, ഡാറ്റാ സ്ട്രക്ചറുകള്‍, സിസ്റ്റം ഡിസൈന്‍, അല്‍ഗോരിതങ്ങള്‍ എന്നിവയുടെ വിശാലമായ മേഖല സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പ്രയാസകരമായിരുന്നു. ഇന്‍സ്ട്രക്ടര്‍ന്മാരില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചു- നബീല്‍ കൂട്ടിച്ചേര്‍ത്തു.