ആശാ പ്രവർത്തകരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത കേരള മന:സാക്ഷിയോടുള്ള യുദ്ധപ്രഖ്യാപനം: കൾച്ചറൽ ഇനിഷ്യേറ്റീവ്

Kannur

തലശ്ശേരി: തുഛമായ വേതന വർധനവിനുവേണ്ടി ആഴ്ചകളായി സെക്രട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ ക്രൂരമായി അവഗണിക്കുന്ന കേരള സർക്കാർ, കോടികൾ ധൂർത്തടിച്ച് നടത്തുന്ന മന്ത്രിസഭാ വാർഷികാ ഘോഷം കേരള മന:സാക്ഷിയോടുള്ള യുദ്ധപ്രഖ്യാപനമായി കാണണമെന്ന് കൾച്ചറൽ ഇനിഷ്യേറ്റീവ് കണ്ണൂർ ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.

വിളക്കോട്ടൂർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെ ൻഷൻ കൾച്ചറൽ ഇനിഷ്യേറ്റീവ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കെ.ഖാലിദ്,എ.അഷറഫ്, പി.ഇസ്മയിൽ, എൻ.അബ്ദുൽ അലി, എം.കെ. അബ്ദുൽ ഖാദർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായി കെ.ഖാലിദ് (പ്രസിഡണ്ട്), ടി.പി.അബ്ദുള്ള, എ.അഷറഫ്, കെ.മുസ്തഫ, പി.പി.മുസ്തഫ (വൈസ് പ്രസിഡണ്ടുമാർ) കെ.മുജീബ് റഹ് മാൻ (ജനറൽ സെക്രട്ടറി) പി.ഇസ്മയിൽ, എൻ.അബ്ദുൽ അലി, സിദ്ദീഖ് മാസ്റ്റർ കരിയാട്, എം.കെ.അബ്ദുൽ ഖാദർ (സെക്രട്ടറിമാർ) എം.സുബൈർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കാശ്മീർ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ എത്രയും വേഗം നിയമ ത്തിനു മുന്നിലെത്തിക്കണമെന്നാവശ്യ പ്പെടുകയും ചെയ്തു. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.