ഗൃഹ പ്രവേശന ചടങ്ങിനെത്തിയവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം; പോകുമ്പോള്‍ വൃക്ഷത്തൈകളടങ്ങിയ സമ്മാനപ്പൊതിയും, വേറിട്ട രീതിയില്‍ ഒരു പരിസ്ഥിതി ദിനാഘോഷം

Kozhikode

കക്കട്ടിൽ: പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടക്കുന്ന ഗൃഹപ്രവേശനകർമ്മമായത് കൊണ്ട് തന്നെ തൻെറ പരിസ്ഥിതി സ്നേഹം ചടങ്ങിലും പ്രകടിപ്പിച്ചു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് വീട്ടുടമ തെക്കേ കോളോത്ത് ജാഫർ അലിയും പത്നി മാജിദയും

ഗൃഹ പ്രവേശന ചടങ്ങിൽ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി അധികൃതരെ സൽക്കരിച്ചതിനു പുറമെ തിരിച്ചു പോകുമ്പോൾ ഗിഫ്റ്റ് പാക്കറ്റും നൽകിയാണ് യാത്രയയച്ചത്. ഗിഫ്റ്റ് പാക്കറ്റ് തുറന്ന് നോക്കിയപ്പോൾ പലരും ഞെട്ടി – വീട്ടിൽ നട്ടുവളർത്താനുള്ള ചന്ദനതൈ ചിലർക്ക് തേക്കിൻതൈയും ലഭിച്ചു.

ചടങ്ങിനെത്തി നൂറുക്കണക്കിനാളുകൾക്കാണിത് സമ്മാനിച്ചത്. ലോകം മുഴുവൻ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച ഗൗരവമായ ചർച്ചകൾ നടക്കുന്ന കാലമാണല്ലോ.
പരിസ്ഥിതി അവബോധം ജനങ്ങളിൽവളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൻ്റെ സ്വപ്നഗൃഹപ്രവേശന വേളയിൽ തൈകൾ സമ്മാനിക്കാൻ പ്രേരിപ്പിച്ചതെന്ന് ജാഫർ അലി പറഞ്ഞു. ഈ ചെടി വളരുന്തോറും മനസ്സിനു കുളിർമ്മയേകുമെന്നാണ് ജാഫർ അലിയുടെ പ്രതീക്ഷ.

ഖത്തറിലെ ഉരിദു എന്ന ടെലികോം കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കോഴിക്കോട് ജില്ലയിലെ പാതിരിപ്പറ്റ സ്വദേശി ജാഫർ അലി