സംഘപരിവാറില്‍ നിന്നും അച്ചാരം വാങ്ങി പാര്‍ട്ടിവിട്ടവര്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പണ്ടേ ഒഴിവാക്കപ്പെട്ട ചത്തകുതിരകള്‍: ഡോ. ബിജു കൈപ്പാറേടന്‍

India

പറ്റ്ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തിയിട്ടുപുറത്തു പോകുന്ന സ്ഥാനമോഹികള്‍ സംഘപരിവാറില്‍ നിന്നും അച്ചാരം വാങ്ങിയവരാണെന്ന് ജെ ഡി യു ദേശീയക്കമ്മിറ്റിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ബിജു കൈപ്പാറേടന്‍ പറഞ്ഞു. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്ട്‌സാപ്പിലും മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഭിക്ഷാം ദേഹികളാണ് അടുത്തിടെ പാര്‍ട്ടിവിട്ടു പോയവര്‍. ബീഹാര്‍ രാഷ്ട്രീയത്തില്‍ ചത്തകുതിരകളായ ഇവര്‍ പാര്‍ട്ടിക്കു ബാദ്ധ്യതയായിരുന്നു.

അണികള്‍ അത്തരക്കാരുടെ നടപടി പുശ്ചിച്ചു തള്ളും. ജെയ്പ്രകാശ് നാരായണന്റെയും കര്‍പ്പൂരി ഠാക്കൂറിന്റെയും റാം മനോഹര്‍ ലോഹ്യയുടെയും തത്ത്വങ്ങള്‍ പിന്തുടരുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ് ജെ ഡി യു. ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി ജെ പിയുടെ ഔദാര്യം വാങ്ങിയ ഏതാനും ചിലര്‍ വിചാരിച്ചാല്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറല്ലാതിരുന്നതു കൊണ്ടാണ് കാവിപ്പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമായത്. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസന പ്രവര്‍ത്തനങ്ങളാണ് കാവിപ്പാര്‍ട്ടി ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. ഇതു പരിധി വിട്ടപ്പോഴാണ് പാര്‍ട്ടി എന്‍ ഡി എയില്‍ നിന്നും പുറത്തു വന്നതെന്ന് കൈപ്പാറേടന്‍ ചൂണ്ടിക്കാട്ടി.

അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും അംഗീകാരം നല്‍കി പ്രോത്സഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ജെ ഡി യു. കാവിപ്പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തിലാണ്. സോഷ്യലിസ്റ്റുകളും ഇടതുപക്ഷങ്ങളും കോണ്‍ഗ്രസ്സും മറ്റു മതേതര ജനാധിപത്യ പാര്‍ട്ടികളും ഒറ്റച്ചരടില്‍ വന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ജെ ഡി യുവിന്റെ മുന്നിലുള്ള രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ട ദൗത്യങ്ങളും ഏറെ ഗൗരവമുള്ളതാണെന്ന് ഡോ. കൈപ്പാറേടന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ സോഷ്യലിസ്റ്റ് മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. അദ്ദേഹത്തിന്റെയും ലാലന്‍ സിംഗിന്റെയും സംഘാടക ശേഷിയും നേതൃത്വവും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളും ഈ പാര്‍ട്ടിയുടെ കരുത്താണ്. സംഘ പരിവാറിന്റെ ഏതാക്രമണങ്ങളെയും ചെറുത്തു തോല്‍പ്പിക്കാന്‍ കഴിവുള്ള നേതൃത്വമാണ് പാര്‍ട്ടിക്കുള്ളതെന്ന് കൈപ്പാറേടന്‍ പറഞ്ഞു. വളരെ മുമ്പു തന്നെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്ന നേതാക്കളാണ് പുറത്തു പോയത്. പണിയെടുക്കാത്ത പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ക്ക് വിശ്രമ ജീവിതം നയിക്കാന്‍ പുതിയ തീരങ്ങളാണ് കൂടുതല്‍ യോജിച്ചതെന്ന് കൈപ്പാറേടന്‍ കളിയാക്കി.

7 thoughts on “സംഘപരിവാറില്‍ നിന്നും അച്ചാരം വാങ്ങി പാര്‍ട്ടിവിട്ടവര്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പണ്ടേ ഒഴിവാക്കപ്പെട്ട ചത്തകുതിരകള്‍: ഡോ. ബിജു കൈപ്പാറേടന്‍

  1. This is a theme which is forthcoming to my fundamentals… Many thanks! Quite where can I lay one’s hands on the connection details for questions?

Leave a Reply

Your email address will not be published. Required fields are marked *