ഐ എസ് എം മാനവീയ സംഗമങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം; വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പിളര്‍ക്കും

Kerala

പൂക്കോട്ടൂര്‍: മനുഷത്വത്തെയും മാനവികതയെയും ശത്രുവായി കണക്കാക്കുന്ന ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയം ഇന്ത്യയെ മതരാഷ്ട്രമാക്കി വിഭജിക്കുമെന്നു ഐ എസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഹിതം മാനവീയം പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനം അഭിപ്രാ പ്പെട്ടു. സാമൂഹ്യദ്രോഹികളും വര്‍ഗീയ ഭ്രാന്തന്‍മാരും അണിചേര്‍ന്നുള്ള വിദ്വേഷ രാഷ്ട്രീയം രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥിയുടെ തന്നെ അടിവേരറുക്കും.

മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ലോകത്തിന് വിശ്വമാനവിക സന്ദേശം നല്ലിയ മുനിമാരും ഋഷിമാരും ജീവിച്ച ഇന്ത്യയുടെ അധികാര സ്ഥാനങ്ങളിലിന്ന് മനുഷ്യരെ മൃഗീയമായി കൊന്നൊടുക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളാന്നെന്നും സമ്മേളനം കുറ്റപ്പെടുത്തി.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ഐ.എസ്.എം മഹിതം മാനവീയം സന്ദേശ പ്രചാരണം നടത്തുന്നത്.

പി ഉബൈദുല്ല എം എല്‍ എ മഹിതം മാനവീയം സന്ദേശ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍ഹിച്ചു. കെ ടി ജലീല്‍ എം.എല്‍.എ മുഖ്യാതിഥിയായി. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. ഗുജറാത്ത് കുട്ടക്കൊലക്കെതിരെ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ മണിപ്പൂരും ഹരിയാനയും ആവര്‍ത്തിക്കപ്പെടില്ലായിരുന്നു. മഹത്തായ മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ഭരണക്ക് ബദലായി ജാത്യാധിഷ്ഠിത മനു സ്മൃതിയെ കൊണ്ട് വരികയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.എം ഉപാധ്യക്ഷന്‍ റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു.ഫാദര്‍ സെബാസ്റ്റ്യന്‍ സി.എ, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, റിഹാസ് പുലാമന്തോള്‍, പ്രഭാഷണം നടത്തി, ഡോ.അന്‍വര്‍ സാദത്ത് ആമുഖ ഭാഷണം നടത്തി, ബി.പി എ ഗഫൂര്‍, ശരീഫ് കോട്ടക്കല്‍, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, ജൗഹര്‍ അയനിക്കോട് പ്രസംഗിച്ചു.