ലോക മാനസികാരോഗ്യ മാസാചണം; ചലച്ചിത്ര മേള ആരംഭിച്ചു

Malappuram

കൊണ്ടോട്ടി: 2023ലെ ലോക മാനസികാരോഗ്യ അവബോധ മാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര മേള കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ ആരംഭിച്ചു.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും മാനസികാരോഗ്യ പരിചരണ പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദി ബാന്യന്‍ എന്ന സന്നദ്ധ സംഘടനയും സംയുക്തമായാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്. മാനസികാരോഗ്യത്തെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച സിനിമകളാണ് അക്കാദമിയിലെ ടി. എ. റസാക്ക് സ്മാരക ഓഡിയോ വിഷ്വല്‍ തീയേറ്ററില്‍ രണ്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്.

മേള കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ആദ്യദിവസം മേളയില്‍ ‘it’s kind of funny story’, the perks of being a wall flower’ എന്നീ ഇംഗ്ലീഷ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

സിനിമയുടെ ഓപ്പണ്‍ ഫോറം ഉദ്ഘാടനം അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ നിര്‍വ്വഹിച്ചു. ലോകാരോഗ്യ സംഘടനയുടെ 2023ലെ മാനസികാരോഗ്യം സര്‍വ്വലോക അവകാശം എന്നതിനെ ആസ്പദമാക്കി നടന്ന ക്യാന്‍വാസ് ചിത്രരചന സംവിധായകന്‍ നാസര്‍ വര്‍ണ്ണിക നിര്‍വ്വഹിച്ചു. ഹംസ കാക്കു, പി.വി. ഹസീബ് റഹ്മാന്‍, കെ.എം. ഇസ്മയില്‍, ടി.പി. അഹമ്മദ്, സി.എം. അഹമ്മദ്, ഡോ. നൗഷാദ്, ഷ്യാപ്പിന്‍ ഭാസ്‌കര്‍, ഡോ. ബിന്‍സി പി. ചാക്കോ, പ്രൊഫ. ഇര്‍ഫാന, ഷാരോണ്‍ ആന്‍ തോമസ്, എം. ബാലകൃഷ്ണന്‍, റഹിയാന, അനുചന്ദ്ര, ജില്‍വ, അനീഷ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, മാനസികാരോഗ്യപാലിയേറ്റീവ് മേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേകം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ന് കൊണ്ടോട്ടി ബ്ലോസം കോളേജിലെയും കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെയും സൈക്കോളജി വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. അധ്യാപകരും പങ്കെടുത്തു. സമാപന ദിവസമായ നാളെ വ്യാഴാഴ്ച ‘A tSreet cat named Bob’ എന്ന ഇംഗ്ലീഷ് ചലച്ചിത്രവും ‘kotoko’ എന്ന ജാപ്പനീസ് ചലച്ചിത്രവും പ്രദര്‍ശിപ്പിക്കും.