പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം; യുവാവന് ഏഴ് വര്‍ഷം കഠിനതടവും പിഴയും

Crime

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും. ആറും പതിനൊന്നും വയസുള്ള വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളിക്കാണ് ഏഴു വര്‍ഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ചത്.

കുറ്റിയാടി അടുക്കത്ത് വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ ജില്ലയിലെ അഹ്‌സാന്‍ കാദിരി(26)യെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി എം ശുഹൈബ് ആണ് ശിക്ഷ വിധിച്ചത്.

അടുക്കത്തെ ഹലീമ സൂപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ താമസിച്ചു വരുകയായിരുന്നു പ്രതി. സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെയും പ്രതി കൈയ്യേറ്റം ചെയ്ത് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 2022 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.