പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

Crime

തിരുനെല്‍വേലി: യുവതി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുനെല്‍വേലി നെല്ലയ്യപ്പര്‍ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇവിടെയുള്ള ഫാന്‍സി സ്‌റ്റോറിന്റെ ഗോഡൗണില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. സ്‌റ്റോറിലെ ജീവനക്കാരായിരുന്നു യുവതിയും യുവാവും. തിരുപ്പനിക്കരിസല്‍കുളം സ്വദേശിനിയായ സന്ധ്യ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ പതിനേഴുകാരന്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയി. പതിനേഴുകാരനായി നവേഷണം പോലീസ് അന്വേഷണം ശക്തമാക്കി.

പതിനേഴുകാരന്‍ നിരവധി തവണ സന്ധ്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ അടുത്തിടെ കടയില്‍ വെച്ച് കൗമാരക്കാരന്‍ ബഹളമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉടമ ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനൊപ്പം സന്ധ്യ യുവാവിനോട് സംസാരിക്കുന്നതും നിര്‍ത്തി. ഇതോടെ സന്ധ്യയെ ഫോണില്‍ ബന്ധപ്പെടാനും യുവാവ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് കഴിഞ്ഞില്ല. തുടര്‍ന്ന് സന്ധ്യയുടെ സഹോദരിയെ ഫോണില് ബന്ധപ്പെടുകയും സന്ധ്യയെക്കുറിച്ച് പരാതി പറയുകയും ചെയ്തു.

എന്നാല്‍ സഹോദരിയും അനുകൂല മറുപടി ആയിരുന്നില്ല നല്‍കിയത്. ഇതോടെ യുവാവിന് വൈരാഗ്യമായി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സന്ധ്യയെ പതിനേഴുകാരന്‍ വകവരുത്തിയത്. സന്ധ്യ ഉച്ചയോടെ കടയിലേയ്ക്ക് സാധനങ്ങള്‍ എടുക്കാന്‍ അടുത്തുള്ള ഗോഡൗണില്‍ പോയിരുന്നു. ഈ സമയം സന്ധ്യയെ പിന്തുടര്‍ന്ന പ്രതി സ്‌റ്റോര്‍ റൂമിലെത്തി കയ്യില്‍ കരുതിയിരുന്ന ആയുധമെടുത്ത് കഴുത്ത് മുറിച്ചു. ശരീരത്തില്‍ നിരവധി തവണ വെട്ടുകയും ചെയ്തു. ശേഷം സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. സാധനമെടുക്കാന്‍ പോയ സന്ധ്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ മരണം സംഭവിക്കുകയായിരുന്നു.