ബീച്ചിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, രണ്ടുപേര്‍ അറസ്റ്റില്‍

Crime

തിരുവനന്തപുരം: ബീച്ചിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. ആണ്‍സുഹൃത്തിനൊപ്പം പൊഴിയൂര്‍ ബീച്ചിലെത്തിയ 20 വയസ്സുകാരിയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍വീട്ടില്‍ ഐബിന്‍സ്(34), കന്യാകുമാരി നിദ്രവിള കെ.ആര്‍.പുരത്തെ ശരത്പ്രിയന്‍(19) എന്നിവരാണ് അറസ്റ്റിലായത്.

യുവതിയെ മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊഴിയൂര്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആണ്‍സുഹൃത്തിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയശേഷമായിരുന്നു പ്രതികളുടെ ക്രൂരത.

കേസിലെ ഒന്നാം പ്രതി സാജന്‍ ഒളിവിലാണ്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തി. ഇവക്കാര്‍ക്കൊപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.