സര്‍വീസുകളുടെ എണ്ണം ഉയര്‍ത്താനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്‌സ്

Kerala

കൊച്ചി: കേരളത്തില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൈരുങ്ങി അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് എയര്‍ലൈനിന്റെ തീരുമാനം. ഇതിനോടനുബന്ധിച്ച് ജനുവരി ഒന്ന് മുതല്‍ അധികമായി 2 സര്‍വീസുകള്‍ കൂടി കമ്പനി ആരംഭിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് കേരളമെന്ന് ഇതിനോടകം ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

ഡിമാന്‍ഡ് അനുസരിച്ച് മറ്റ് നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പരിഗണനയിലുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂദല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യത. നിലവില്‍, ഇത്തിഹാദ് എയര്‍വേയ്‌സും, സഹോദരസ്ഥാപനമായ എയര്‍ അറേബ്യയും ചേര്‍ന്ന് 232 പ്രതിവാര ഫ്‌ലൈറ്റുകളാണ് ഇന്ത്യയിലെ പ്രധാന 10 സ്ഥലങ്ങളില്‍ നിന്ന് നടത്തുന്നത്.