ഒരുകമ്മ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്ക് വേണം; കണ്ണൂരില്‍ പി ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ്

Kerala News

അഴീക്കോട്: ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്ക് വേണമെന്നും ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരെയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും പ്രയോഗിക്കണമെന്ന ക്യാപ്ഷനോടെയാണ് പി ജയരാജനെ അനുകൂലിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡ്. ജയരാജന്റെ ചിത്രത്തിന് താഴെയായാണ് തോക്കിന്റെ കാര്യം പറയുന്നത്. അഴീക്കോട് കാപ്പില്‍ പീടികയിലാണ് പി ജയരാജന്‍ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്.

സി പി എമ്മില്‍ ഇ പി ജയരാജനും പി ജയരാജനും തമ്മിലുളള പോര് തെരുവിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് നല്‍കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുനേതാക്കളേയും അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കെയാണ് പോര് തെരുവിലേക്ക് നീങ്ങി തുടങ്ങിയത്.

പിഴക്കുന്ന സ്വന്തം നേതൃത്വം എന്നത് കൊണ്ട് പി ജെ പക്ഷം ഉന്നംവെക്കുന്നത് ഇ പി ജയരാജനെയാണ്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗവും ഐ ആര്‍ പി സി ചെയര്‍മാനുമായ എം പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടുത്താണ് പി ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *