ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി

Crime

തെലങ്കാന: യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി. തെലങ്കാനയിലെ അബ്ദുല്ലാപര്‍മേട്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോഡ്രൈവറായ വിജയ് എന്ന യുവാവ് ആണ് ഭാര്യ പുഷ്പലത(41)യെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റിയത്.

വിജയ്‌യും ഭാര്യയും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്നും ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വിജയ്ക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായും ഇതേച്ചൊല്ലി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നുമാണ് വിവരം. ചൊവ്വാഴ്ച രാവിലെ തന്റെ സഹോദരിക്ക് അനുവദിച്ച സര്‍ക്കാര്‍ ഫ്‌ളാറ്റ് വൃത്തിയാക്കണമെന്ന് വിജയ് ഭാര്യയോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇരുവരും പ്രതിയുടെ സഹോദരിയുടെ പുതിയ ഫ്‌ളാറ്റിലെത്തുകയും ഇവിടെവെച്ച് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.

കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം തലയറത്ത് മാറ്റിയെന്നാണ് വിവരം. രക്തം നിറഞ്ഞ വസ്ത്രവുമായാണ് ഇയാള്‍ പുറത്തേക്കിറങ്ങിയത്. ഇതിന് പിന്നാലെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് ഫ്‌ളാറ്റിലെത്തി പരിശോധിച്ചതോടെയാണ് തലയറത്ത് മാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ്‌യും പുഷ്പലതയും 15 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.