ബസ് കാത്തിരിക്കുന്നതിനിടെ യുവദമ്പതികള്‍ തമ്മില്‍ തര്‍ക്കം, പ്രശ്‌നം പരിഹരിക്കാനെത്തിയവര്‍ ഭര്‍ത്താവിനെ തല്ലി താഴെയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

Crime

ബംഗളുരു: ബസ് കാത്തിരിക്കുന്നതിനിടെ ദമ്പതികള്‍ തമ്മില്‍ നടന്ന തര്‍ക്കം പരിഹരിക്കാനെത്തിയ സംഘം ഭര്‍ത്താവിനെ തല്ലി താഴെയിട്ട ശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ ബസ്് കാത്തിരിക്കുന്നതിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടത്. പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ എത്തിയ ആറംഗം സംഘം യുവാവിനെ തല്ലിതാഴെയിട്ട ശേഷം യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറുപ്രതികളില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവകുമാര്‍, പ്രശാന്ത്, മഹേഷ്, മദേശ്, മൗലാന ഹുസൈന്‍ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയില്‍ അകപ്പെട്ടത്. മറ്റൊരു പ്രതിയായ ലിങ്കരാജ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.