തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- ഉദയസമുദ്ര ആറാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജൂലായ് 13 ന് തിരുവനന്തപുരത്ത് സമ്മാനിക്കും.
കുട്ടിക്കുപ്പായം സിനിമയുടെ 60-ാം വാർഷികവും ചടങ്ങിൽ ആഘോഷിക്കും.
2024-ലെ പ്രേംനസീർ ചലച്ചിത്ര ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നടൻ ലാലുഅലക്സിന് സമർപ്പിക്കും.
മികച്ച ചിത്രം: ഇരട്ട (നിർമ്മാണം : ജോജു ജോർജ്, മാർട്ടിൻ പ്രകാട്ട്, സിജോ വടക്കൻ )
മികച്ച സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ (ചിത്രം : ഇരട്ട).
മികച്ച നടൻ: ജോജു ജോർജ്. (ഇരട്ട, ആന്റണി)
മികച്ച നടി : ശ്രുതി രാമചന്ദ്രൻ (നീരജ)
മികച്ച സാമൂഹ്യ പ്രതിബദ്ധതാ ചിത്രം: ഒരു ശ്രീലങ്കൻ സുന്ദരി,
മികച്ച നവാഗത സംവിധായിക: കൃഷ്ണ പ്രിയദർശൻ( ഒരു ശ്രീലങ്കൻ സുന്ദരി).
മികച്ച തിരക്കഥാകൃത്ത്: അഡ്വ. ശാന്തി മായാദേവി (ചിത്രം: നേര്)

മികച്ച സഹനടൻ: എം.ആർ. ഗോപകുമാർ (വാസം) മികച്ച സഹനടി: മാലാ പാർവ്വതി (റാണി)
മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (അനക്ക് എന്തിന്റെ കേടാ ; “നോക്കി നോക്കി.. എന്ന ഗാനം), മികച്ച സംഗീത സംവിധായകൻ: ഡോ.വാഴമുട്ടം ചന്ദ്രബാബു (സമാന്തര പക്ഷികൾ; പ്രഭാവർമ്മ രചിച്ച് കല്ലറ ഗോപൻ ആലപിച്ച “ഹൃദയ രക്തം വഴുക്കുന്ന പാതയിൽ..)
മികച്ച ഗായകൻ: മണികണ്ഠൻ പെരുമ്പടപ്പ് ( ചിത്രം:ചെക്കൻ, “ഒരു പാട്ട് മൂളണ്…..” )
മികച്ച ഗായിക: സൗമ്യ രാമകൃഷ്ണൻ (ചിത്രം: നിള ; “പകലുമായ് …..” എന്ന ഗാനം)
മികച്ച ഡോക്യുമെന്ററി സംവിധായകൻ: പുഷ്പൻ ദിവാകരൻ
(അഭ്രപാളികളിലെ മധുരം – നടൻ മധുവിനെ കുറിച്ച്)
മികച്ച ഹ്രസ്വചിത്ര അഭിനേതാവ് : റാഫി കാമ്പിശ്ശേരി (എന്റെ വീട്)
മികച്ച പി.ആർ.ഒ : റഹീം പനവൂർ (വിവിധ ചിത്രങ്ങൾ) എന്നിവരാണ് അവാർഡ് സ്വീകരിക്കുന്നത്.
കഥാപ്രസംഗ കലയിൽ 40 വർഷം പിന്നിട്ട ചലച്ചിത്ര – സീരിയൽ നടൻ വഞ്ചിയൂർ പ്രവീൺകുമാറിന് 2024-ലെ പ്രേംനസീർ കഥാപ്രസംഗ കലാരത്ന പുരസ്കാരവും സമ്മാനിക്കും
6-ാമത് പ്രേംനസീർ ചലച്ചിത്ര അവാർഡുകൾ 2024 ജൂലൈ 13 ന് തിരുവനന്തപുരം പൂജപ്പുര ചിത്തിരതിരുന്നാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന താരനിശയിൽ സമർപ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഒരു ക്കിയിട്ടുണ്ട്.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡൻ്റ് പനച്ചമൂട് ഷാജഹാൻ എന്നിവരുടെ നേതൃത്വമാണ് പുരസ്കാര ദാന ചടങ്ങിന് ചുക്കാൻ പിടിക്കുന്നത്.