കേരളം കണ്ട ഏറ്റവും വലിയ ദുരന്തം, 126 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

Kerala

കല്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈ മേഖലയിലും ഉണ്ടായ ഉരുള്‍ പൊട്ടലില്‍ 126 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണ വയനാട്ടിലുണ്ടായത്.

മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പെട്ടലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ പുതഞ്ഞ് കിടക്കുകയാണ്. അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടുക്കുന്നത്.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി നടന്ന നിരവധി ഉരുള്‍പൊട്ടലിലായി ആയിരത്തിലധികം ജീവനുകള്‍ ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ട്. കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലുകളുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ വിവരങ്ങള്‍ ഇങ്ങനെ: 2013ല്‍ 18, 2014ല്‍ 1, 2015ല്‍ 4, 2016ല്‍ 8, 2017ല്‍ 5, 2018ല്‍ 135, 2019ല്‍ 72, 2020ല്‍ 70, 2021ല്‍ 3, 2022ല്‍ 16 എന്നിങ്ങനെയാണ് ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ കണക്ക്.