അറബിക് യൂണിറ്റിനോടുള്ള സമീപനം പുനപരിശോധിക്കണം: കെ എ എം എ

Kozhikode

കോഴിക്കോട് : പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറബി ഭാഷാപഠനം കാര്യക്ഷമമാകുവാൻ വേണ്ടി അനുവദിച്ചു കൊണ്ടിരുന്ന 10 ലക്ഷം രൂപ വെട്ടി ചുരുക്കി കഴിഞ്ഞ 2 വർഷമായി ലഭിച്ചിരുന്നത് വെറും രണ്ടരലക്ഷം മാത്രമായിരുന്നു. എന്നാൽ ഈ വർഷം ഇതേ വരെ ഒരു പണവും ലഭിച്ചിട്ടുമില്ല.ഈ കാരണത്താൽ സംസ്ഥാന തല സെമിനാർ ഉൾപ്പെടെ പല പരിപാടികളും മുടങ്ങികിടക്കുന്നു.അറബി ഭാഷാപഠനം സംസ്ഥാനത്ത്‌ കാര്യക്ഷമതയോടെ നടക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറബിക് യൂണിറ്റിനോടുള്ള സമീപനം പുനപരിശോധിച്ച് ഉചിതമായ നടപടി കൈകൊള്ളണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ പി പി ഫിറോസ് കൗൺസിൽ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ഇ സി നൗഷാദ്, ടി കെ അബൂബക്കർ, ഇ അബ്ദുൽ അലി, പി അബ്ദുൽ ജലീൽ, കെ കെ അബ്ദുൽ ഷുക്കൂർ, ഷജീർ ഖാൻ വയ്യാനം തുടങ്ങിയവർ സംസാരിച്ചു.

പുതിയ ജില്ല ഭാരവാഹികളായി പി അബ്ദുൽ ജലീൽ (പ്രസിഡന്റ്‌),കെ കെ അബ്ദുൽ ഷുക്കൂർ, എസ് വി ഷീർഷാദ് (വൈ പ്രസിഡന്റ്‌മാർ) ഷജീർ ഖാൻ വയ്യാനം (ജനറൽ സെക്രട്ടറി)ഷഫീക് സഖാഫി, മുസ്‌ലിഹ് പെരിങ്ങളം (ജോ സെക്രട്ടറിമാർ) ഷെരീഫ് കിനാലൂർ (ട്രഷറർ)