ജില്ലാ കൃഷി ഓഫീസർക്കെതിരെ കർശന നടപടിയെടുക്കണം: ബിജി ലാലിച്ചൻ

Wayanad

കല്പറ്റ: വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് ഒന്നാമത്തെ കാരണക്കാരൻ ജില്ലാ കൃഷി ഓഫീസർ തന്നെയാണെന്നും അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും ഓൾ ഇന്ത്യ വൈലൂഷണറി വിമൻസ് ഓർഗനെെസേഷൻ കൺവീനർ ബിജി ലാലിച്ചൻ ആവശ്യപ്പെട്ടു.

മാസങ്ങൾക്ക് മുന്നെ ഓഫീസിലെ ഇൻ്റേർണൽ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും മെല്ലെ പോക്ക് നയമാണ് PAO യും കമ്മിറ്റി ചെയർപേഴ്സണും സ്വീകരിച്ചത്. തുടർന്ന് പ്രതിക്ക് അനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ഉത്തരവ് സമ്പാദിക്കുവാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയും POSH Act പ്രകാരമുള്ള വിപുലമായ ഒരു അന്വേഷണമാെ, സാക്ഷിമൊഴികളാെ, തെളിവുകളൊ രേഖപ്പെടുത്താതെയും, പ്രതിയെ അന്വേഷണ കാലയളവിൽ ഓഫീസിൽ നിന്ന് മാറ്റി നിർത്താതെയും എല്ലാവിധ ഒത്താശയും പ്രതിക്ക് ചെയ്ത് കൊടുക്കുകയായിരുന്നു ജില്ലാ ഓഫീസറും കൂട്ടാളികളും ചെയ്തത്.

ഒടുവിൽ തൻ്റെ സെക്ഷനിൽ നിന്ന് ഇരയെ ട്രാൻസ്ഫർ ചെയ്യാൻ പ്രതിയായ പ്രജിത് തന്നെ തയാറാക്കിയ ഉത്തരവും ജില്ലാ ഓഫീസർ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ക്രിമിനൽ മാനസികാവസ്ഥയുള്ളവരുടെ ചട്ടുകമായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് എയർവൊ (AIRWO) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ ബിജി ലാലിച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ. ആയിഷ അദ്ധ്യക്ഷത വഹിച്ചു. കെ.ജഗദമ്മ, അമ്മിണി ഗോപി, ഇ. അജിത, സൗമ്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.