വിവാദ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്: ബി ജെ പി

Kozhikode

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനിയുമായുള്ള കരാര്‍ കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി പുതുക്കി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം ആണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍. 2019ല്‍ ആറുമാസ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നുള്ള കരാര്‍ നാലു തവണയാണ് കോര്‍പ്പറേഷന്‍ നീട്ടി നല്‍കിയത്. നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തി എവിടെയും എത്തിയിട്ടില്ലെന്നിരിക്കെ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കരാര്‍ നീട്ടുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. സംസ്ഥാനത്തെ നാല് പ്രമുഖ നഗരങ്ങളില്‍ സോണ്ടാ കമ്പനിക്ക് കരാര്‍ ലഭിക്കുന്നത് മുഖ്യമന്ത്രിയുമായി സോണ്ടാ കമ്പനി വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷമാണ്. ബയോ മൈനിങ്ങിന് കരാര്‍ എടുത്തവര്‍ക്ക് വേസ്റ്റ് ടു എനര്‍ജി പദ്ധതിയും, ഭൂമി പണയം വെക്കാനുളള അവകാശവുമൊക്കെ കൈമാറുന്ന വിചിത്ര തീരുമാനങ്ങളാണ് പിന്നീട് കൈക്കൊണ്ടിട്ടുളളത്.

ബയോ മൈനിങ്ങില്‍ ഉള്‍പ്പെടെ യാതൊരു മുന്‍ പരിചയവും ഇല്ലെന്ന് തെളിയുകയും നിരവധി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന ഒരു കമ്പനിക്ക് കരാര്‍ നീട്ടി കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അജണ്ട അടിച്ചേല്‍പിക്കാനാണ് കോഴിക്കോട് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത്. സുപ്രധാന വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വകവെക്കാതെ നമ്പറിന്റെ ബലത്തില്‍ തീരുമാനമെടുക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

സോണ്ടയ്‌ക്കെതിരെ ജര്‍മ്മന്‍ കമ്പനി ഉള്‍പ്പെടെ നല്‍കിയ പരാതിയും, കേസുകളുമായി കോടതി കയറി നടക്കുമ്പോള്‍ അവരെങ്ങനെ നാലു വര്‍ഷം കൊണ്ട് നടപ്പിലാക്കാനാകാത്ത പ്രവൃത്തി 30 ദിവസം കൊണ്ട് നടപ്പാക്കുമെന്ന് മനസ്സിലാവുന്നില്ലെന്നും ഇത് ഒത്തുകളി മാത്രമാണെന്നും സജീവന്‍ പറഞ്ഞു.

7 thoughts on “വിവാദ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്: ബി ജെ പി

Leave a Reply

Your email address will not be published. Required fields are marked *