ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെക്കൊണ്ട് കടിപ്പിച്ച ഗൃഹനാഥന്‍ അറസ്റ്റില്‍

Crime

കല്പറ്റ: ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിത ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിപ്പിച്ച സംഭവത്തില്‍ ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിലെത്തു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശി ജോസിനെയാണ് മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന്‍ എന്നിവര്‍ക്ക് നേരെയാണ് ജോസ് വീട്ടിലെ വളര്‍ത്തുപട്ടിയെ തുറന്നുവിട്ട് കടിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ജോസ് നിരന്തരമായി ശാരീരിക പീഡനം നടത്തുന്നതായി കഴിഞ്ഞമാസം വനിതാസംരക്ഷണ ഓഫീസില്‍ ഭാര്യ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നതിന് എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ ജോസ് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചത്. നാജിയ ഷിറിനും മായയും കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തിനുശേഷം മേപ്പാടി എസ്.ഐ. വി.പി. സിറാജ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു.