ആന്‍ മരിയയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുട്ടി കണ്ണ് തുറന്നു

Health

കൊച്ചി: ആന്‍ മരിയയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി കണ്ണ് തുറന്നവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കട്ടപ്പനയില്‍ നിന്നും രണ്ട് മണിക്കൂര്‍ 39 മിനിറ്റുകൊണ്ടാണ് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആന്‍ മരിയയെ എത്തിച്ചിരുന്നത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് ആന്‍ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച പെണ്‍കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്നാണ് സെന്റ് ജോണ്‍ ആശുപത്രിയില്‍ നിന്നും കൊച്ചയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് രാവിലെ 11.37ന് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന കുട്ടി കണ്ണുതുറന്നത് ആശ്വാസമായി. ഹൃദയസംബന്ധമായ മറ്റു പ്രശ്‌നങ്ങളൊന്നും ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ന്യൂറോ സംബന്ധമായ ചില പ്രശ്‌നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് ഡോക്ടര്‍മാണ് ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.