പത്തനംതിട്ട: മതത്തെ പൗരത്വത്തിന്റെ മാനദണ്ഡമാക്കുന്നത് ഭരണഘടനയ്ക്ക് എതിരും, മത സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ആണെന്ന് ആർജെഡി അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പാർലമെൻററി ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.
കേന്ദ്രസർക്കാർ ഇലക്ഷൻ പടിവാതിക്കൽ നിൽക്കുമ്പോൾ വർഗീയ ആളിക്കത്തിച്ച് തങ്ങൾക്ക് വോട്ട് നേടാൻ വേണ്ടിയുള്ള ചെപ്പടി വിദ്യകളാണ് കാണിക്കുന്നതെന്നും അനു ചാക്കോ കുറ്റപ്പെടുത്തി.
ഇന്ത്യയിൽ സോഷ്യലിസ്റ്റ് ശക്തികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ ഒരു മതേതര രാഷ്ട്രീയ മുന്നണി ഇന്ത്യായാകെ വളർന്നു കൊണ്ട്
രിക്കുകയാണ് അതിൻ്റെ മുന്നോടിയായി ബീഹാർ പട്നയിൽ ഗാന്ധി പാർക്കിൽ ലാലുപ്രസാദ് യാദവ് ജിയുടെയും, തേജസ്വി യാദവ് നേതൃത്വത്തിൽ നടന്ന റാലിയെന്നും അനു ചാക്കോ ഓർമിപ്പിച്ചു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി ബഹുജനങ്ങളും സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളും പ്രവർത്തിക്കാൻ ഇറങ്ങണമെന്നും ആർ ജെ ഡി അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ ആഹ്വാനം ചെയ്തു.