മുതിർന്ന ദലിത് ജനാധിപത്യ ചിന്തകനായ കെ. എം. സലിംകുമാർ അന്തരിച്ചു.
എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ എം.എൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം തുടർന്ന് രണ്ടു പതിറ്റാണ്ട് കാലം സി. ആർ. സി, സി.പി.ഐ.(എം.എൽ) സംഘാടകരിൽ ഒരാളായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയിൽവാസം അനുഭവിച്ചു.
പിന്നീട് ദലിത് സംഘടനാ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ച അദ്ദേഹം തൻ്റെ ആശയപരമായ അന്വേഷണങ്ങളെയും പ്രായോഗിക അനുഭവങ്ങളെയും അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ പാർട്ടി സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തുന്നു.
