കോഴിക്കേട് – -കേരളത്തിലെ കരിങ്കൽ ക്വാറി, ക്രഷർ വ്യവസായ മേഖല ഏറെ പ്രതിസന്ധിയിലാണ്. വ്യവസായ ,റവന്യൂ മന്ത്രിമാർ ഉൾപെടെ ബന്ധപെട്ട അധികാരികൾ കാണിക്കുന്ന അലംഭാവമാണ് വ്യവസായ മേഖല തകരാൻ കാരണമായത്, ഇത് കാരണം നിർമ്മാണ മേഖല സ്തംഭിക്കുകയാണ്, സാധാരണക്കാരായ ജനങ്ങളാണ് പ്രയാസപ്പെടുന്നത്, വ്യവസായ വകുപ്പ് കുറുവ സംഘത്തിന്റെ റോളിലാണ്. നിയമ വിരുദ്ധമായി ലക്ഷങ്ങളും, കോടികളും ഫൈനടകൾചുമത്തപ്പെട്ടത് മൂലം പകുതിയിലധികം ക്വാറികളുടെയും, ക്രഷറുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെടുകയും, കരിങ്കൽ ഉല്പന്നങ്ങൾക്ക് സാധാരണക്കാരന് ഭീമമായ വില നല്കേണ്ടി വരികയും, നിർമ്മാണ മേഖല സ്തംഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ അതാണ് പ്രതിഫലിച്ചതെന്നും,
കെ.എം.സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് എം.കെ.ബാബു പറഞ്ഞു.